Wednesday, March 23, 2016

മരണമെന്ന ഓർമ്മപെടുത്തൽ...

അകാരണമായി ഒരുപാടു വേദനകൾക്കു വേദിയാകുന്നു പല നവമാധ്യമങ്ങളും...
മരണം മനസ്സിൽ നിന്നും പറിച്ചെടുത്ത ചില മുഖങ്ങൾക്ക്‌ ഇന്നും നല്ല ജന്മദിനാശംസകൾ നേരാൻ എനിക്കവസരം തന്ന സുക്കൻബർഗ്ഗിനെ മനസുകൊണ്ട്‌ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യാൻ തോന്നുന്നില്ല....
ഒരു മുഖം., ഒരിക്കൽ പോലും ഞാൻ നേരിൽ കാണാത്ത ഒരു മുഖം... പറഞ്ഞറിഞ്ഞ വിവരങ്ങളിൽ നിന്നും മരണമെന്ന മോചനത്തിൽ എന്നോ ചെന്നവസാനിക്കാൻ കാത്തു കഴിയുന്ന ഒരു തടവറയിൽ അവൻ സ്വതന്ത്രനായി ജീവിചിരുന്ന നാളുകളിലാണു അവനെന്ന പേരിനെ ഞാൻ അറിഞ്ഞതു..,, ഒരിക്കലീ ഭൂമിയവനോട്‌ കാട്ടാൻ ഇരിക്കുന്ന ക്രൂരതയിൽ എനിക്കു സഹതാപം തോന്നിയിരുന്നു..,, എന്നാൽ അതു മറച്ചു വെച്ചു ഒരു നല്ല സുഹൃത്തായി കടന്നു ചെല്ലാൻ ഞാൻ ആഗ്രഹിച്ചു,,, എന്നാൽ ഇനിയുമൊരാൾ കൂടി താനെന്ന കാരണത്താൽ വികാരങ്ങൾക്കടിമയാകരുത്‌ എന്ന തോന്നലിൽ ചിരിച്ചു കൊണ്ടവനതു നിരസിച്ചു....
അധികമൊന്നും കഴിയാതെ തന്നെ മരണമാ അമ്മയുടെ കണ്ണുകളിലൊരു തുള്ളി ജലമായ്‌ മാറിയതു ഞാൻ അറിഞ്ഞു...,,, എതോ ഒരു കോണിൽ അന്നു പതിഞ്ഞ ദുഖത്തിന്റെ കാഠിന്യം കാലം ദിവസങ്ങളായ്‌ മായ്ച്ചു കളഞ്ഞു...
ഒരു പാടു നാളുകൾ.,, ഇടവേളകളിൽ എനിക്കു മുഖം തരാതെ കടന്നു കളഞ്ഞ ആ ദിവസങ്ങളെ കാരണമാക്കി ഞാൻ പലതും മറന്നു....
എന്നാൽ ഇന്നലെയാ ചിരിച്ച മുഖം കാണിച്ചു തന്നുകൊണ്ട്‌ അവർ ആശംസകൾക്കു കാതോർത്തു...  കരൾ കാർന്നു തിന്നുന്ന മരണങ്ങൾ കാഴ്ചയേക്കാൾ കാഠിന്യമുള്ളതാണെന്നു മനസിലായ നിമിഷമായിരുന്നു അത്‌...
ജനിച്ച നാൾ മരിച്ച വ്യക്തിയെ ഓർമ്മപെടുത്തി....,, മരണം കാലവാതങ്ങൾക്കു അതീതമായ ഒന്നെന്നു ബോധ്യമായി....
ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ സുഹൃത്തേ നിന്റെ മരണമെന്നെ ഓർമ്മിപിച്ച നവമാധ്യമത്തിനു മുൻപിൽ ഒരു പിടി പനിനീർ പൂക്കളോടെ ഞാൻ കൈ കൂപ്പുന്നു......

വർഷം 2016

No comments:

Post a Comment