Saturday, October 14, 2017

അകാലനര..

...............ഒരപരാധിയെ പോലെ കിഴക്ക്‌ കുന്നിന്റെ ഒളിയിൽ നിന്നും കനത്ത മഞ്ഞിലേക്ക്‌ എത്തി നോക്കി കൊണ്ട്‌ അയാൾ പുറത്ത്‌ വന്നു.., നിറം ചുകപ്പ്‌..,, ചില്ലുജാലകം വഴി അകത്ത്‌ കടന്ന വെളിച്ചം കട്ടി കരിമ്പടം പകുത്തകത്ത്‌ കടന്നു.., ഒരു മായൻ ഗോത്ര സ്ത്രീയുടെ കൈ പിടിച്ച്‌ ഒരു കല്ലമ്പലത്തിന്റെ ചിവരുകൾക്കിടയിലൂടെ വശങ്ങളിലെ തീക്കയ്യുകൾ നോക്കികൊണ്ട്‌ നടന്ന എന്റെ കണ്ണുകളിലേക്കായിരുന്നു ആ തെളിച്ചം അരിച്ചു കയറിയത്‌... അവളെ ഒന്നുകൂടി ഓർത്തു കൊണ്ട്‌ കോടിയ ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങിയ ഇത്തിൾപശ വലിച്ചു കുടിച്ചു കൊണ്ടെഴുന്നേറ്റു..,, മുൻപിൽ എന്നെ തന്നെ കണികാണാൻ വേണ്ടി ഒരുക്കിയ കണ്ണാടിയിൽ ഒന്നു നോക്കി.., ഇന്നും മാറ്റമൊന്നും ഇല്ല..,, അല്ലെങ്കിൽ തന്നെ മാറുവാനെന്തിരിക്കുന്നു....

നടുമുറ്റത്തെ ചാരുകസേരയിൽ പത്രം ഒരു ബലാൽസംഘം കഴിഞ്ഞപോലെ കിടക്കുന്നു..,, അതിനകത്തും ബലാൽസംഘങ്ങളും പീഡനങ്ങളും മാത്രം..,മടുപ്പ്‌..,,കാലെ കണികണ്ട മുഖത്തിന്റെ മുഖപ്പിനു ഉയരം കാരണം അവനെയൊന്ന് ശരിപ്പെടുത്താൻ ചിന്തിച്ചിരുന്നു..,,ദിവസം ചൊവ്വയായിരുന്നതിനാൽ ഒന്ന് ശങ്കിച്ചു..,, ഇല്ല..,, ആ പതിവ്‌ മാറിയിരിക്കുന്നു,, അസോസിയേഷൻ കൂടി തീരുമാനിച്ചിരിക്കുന്നു ഞായറുമായി വെച്ചുമാറാൻ....

തിരിയാത്ത കസേരയുള്ള പരമു നായരായിരുന്നു നാട്ടിലെ പേരു കേട്ട മുടി മുറിക്കാരൻ..,, ജാതി രോഗങ്ങൾ ഒഴിൻഞ്ഞ്‌ പോയിരുന്നു..,,എങ്കിലും വടക്കു നിന്നൊരു കാറ്റിൽ മതം ,, ജാതി ഇങ്ങനെന്തോക്ക്യോ തിങ്ങി നിറഞ്ഞ്‌ വരുന്നുണ്ടായിരുന്നു..,, പക്ഷേ പരമുനായർക്കതൊന്നും ഏറ്റിട്ടില്ലായിരുന്നു..,, അയാൾ വെള്ളം തൊട്ട്‌ നനച്ച്‌ മുറിപ്പ്‌ തുടങ്ങി..,,

"എടാ, കൽക്കീ..,, നിന്റെ അടിക്കാട്‌ വെളുത്ത്‌ തീർന്നല്ലോടാ...."
അൽപം പരിഹാസം കലർത്തി അയാൾ പറഞ്ഞു.

"ഇതാണു പരമുവേട്ട ഇപൊ ഫാഷൻ." ഉപ്പേരികണക്കെ ഞാനും. പക്ഷേ കളസത്തിന്റെ വള്ളിപ്പുറത്ത്‌ നിന്ന് അരിശം തലയോട്ടിയിലേക്ക്‌ കയറുന്നുണ്ടായിരുന്നു....

പരമുവേട്ടൻ പറഞ്ഞത്‌ നേരാണു "വെള്ളിരോമങ്ങൾ..." കൗമാരത്തിന്റെ വാർധക്യം., നല്ല സമയത്തിന്റെ പാതിയും ആലോചനകളാണു.., നടക്കാത്ത സ്വപ്നങ്ങളും നടന്നൊഴിഞ്ഞ ഇന്നലെകളും, പൂതലിച്ച ഓർമ്മകളും എല്ലാം വീണ്ടും വീണ്ടും ആലോചിച്ചുകൊണ്ടേ ഇരുന്നു... അതായിരിക്കാം വെള്ളിരോമങ്ങളെ ജനിപ്പിച്ചത്‌...,, പലരും പറഞ്ഞു അത്‌ തന്നെ ആകും എന്ന്.... അറിയില്ല., എന്താണിത്ര ആലോചിക്കാൻ എന്ന് പലതവണ ഞാൻ ആലോചിച്ചിരിക്കുന്നു..,, പ്രായം ഇരുപത്തി ഒന്ന്,, കൗമാരം കഴിഞ്ഞിരിക്കുന്നു.., മനസിപ്പൊഴും കൗമാരത്തിൽ തന്നെ..,ശരി,, കൗമാരം തന്നെ..,ഇതിനിടക്കെന്താണിത്ര ആഴെ ചിന്തിക്കാൻ...?? അനുഭവങ്ങളാണോ,, അതോ ജീവിതമാണൊ??.., ജീവിതം,, ആ വാക്കിനു ഞാനുമായി വലിയ ബന്ധമൊന്നും തന്നെ ഇല്ല..,, എന്നാൽ അത്‌ തന്നെയാണു എന്റെ ചിന്തകൾ.., ഒരു ഇരുപത്തൊന്നു കാരനു എന്ത്‌ ജീവിതം???

എട്ടാം വയസ്സിൽ ഒരു വൃശ്ചിക കാറ്റിൽ ശവനാറി പൂക്കളുടെ ഗന്ധം ഒഴുകിവന്നു..,, ആ ഇടക്ക്‌ ശവനാറികൾ പൂക്കാറില്ലായിരുന്നു..,, അന്ന് ചിരിച്ച ആ പൂക്കൾക്ക്‌ പിറകെ കരഞ്ഞുകൊണ്ട്‌ ഞാൻ അച്ഛനു തർപ്പണം ചെയ്തു..,,അമ്മ കരഞ്ഞു,, കൂടെ പലരും കരഞ്ഞു,,, രണ്ടുനാൾ ഇപ്പുറം ആ പലരും ചിരിച്ചു,,, അമ്മ മാത്രം കരഞ്ഞു കൊണ്ടേ ഇരുന്നു..,, ഇനിയും ആരെയോ യാത്രയാക്കൻ ആ പാതിരാപക്ഷി നീട്ടി കൂവി...,, നഷ്ടം...

കണ്ണീരിന്റെ മുറിപ്പാടുകൾക്കു മേൽ ഉണങ്ങിയ തുകൽചട്ട പറ്റികൂടി ഇരുന്നു,, പലരും വന്നിടക്കിടെ ആ മുറിവനക്കും.,, ചോര പൊടിയും,, കണ്ണീരടിഞ്ഞുറച്ച മുഖത്ത്‌ കാലം കോറിയിട്ട വരകൾ തെളിഞ്ഞു,, ചിരിക്കാൻ മറന്നു ,, ശൈലികൾ മറന്നു ,,പാട്ടുകൾ മറന്നു,, പ്രണയിക്കാൻ മറന്നു,, , ചിന്തകളെ കുറിച്ച്‌ വെച്ച്‌ നെടുവീർപ്പിനൊപ്പം കണ്ണു നനയിക്കാൻ മാത്രം മറന്നില്ല..,

നഷ്ടങ്ങൾ ആണു നാം നേട്ടങ്ങളേക്കാൾ ഏറെ ഓർമ്മിക്കാറു...

സിറ്റി സെന്ററിന്റെ പടികളിറങ്ങി ചെന്ന എന്റെ മുഖത്തേക്കൊന്ന് പാളി നൊക്കി കൊണ്ട്‌ അവൾ പറഞ്ഞു..,

"എവിട ആയിരുന്നു,, എത്ര നേരം കാത്തു..,, കാണാതായപ്പോൾ ഞാൻ വിളിച്ചിരുന്നു..."
'
ആരെ വിളിക്കാൻ' ഞാൻ ചിന്തിച്ചു,, അമ്മയെ ആയിരിക്കണം വിളിചത്‌., അതിനുള്ളത്‌ തിരിച്ച്‌ ചെല്ലുമ്പോൾ വാങ്ങാം..

"ആ,, ഞാൻ ശ്രദ്ധിച്ചില്ല.,, വരൂ അകത്തെക്കോ പുറത്തെക്കോ?" ഞാൻ ചോദിച്ചു

"തീർച്ചയായും പുറത്തേക്ക്‌ തന്നെ..,, ആളുകളുടെ ചൂഴ്‌ന്നു നോട്ടം മടുത്തിരിക്കുന്നു.."

ഒന്നിച്ച്‌ സിറ്റി സെന്ററിന്റെ പടികൾ കയറി ഞങ്ങൾ നടന്നു,, പറമ്പുചുറ്റി പായുന്ന കറുത്ത റോഡിന്റെ വശങ്ങളിലൂടെ..,, മുഖങ്ങളെ മനപ്പൂർവം അവഗണിച്ചു കൊണ്ട്‌ ഞങ്ങൾ പരസ്പരം മാത്രം നോക്കി സംസാരിച്ചു..,, എന്നെതന്നെ തിരിച്ചറിയാൻ പഠിപ്പിച്ചവൾ..,, അതെ അവളായിരുന്നു..ഒരു കാലഘട്ടത്തിന്റെ അവശതയിൽ ബന്ധങ്ങൾ ബന്ധനങ്ങളെ വിട്ട്‌ ഓടാൻ തുടിച്ചു,, കുരുക്കുകളിലേക്ക്‌..,, ആ വണ്ടി ചക്രത്തിനടിയിൽ ഞാൻ അരഞ്ഞു...,, ആ അലമുറ കേട്ട്‌ മറ്റൊരുവൾ..,, ഒരു കൈ തന്നു,, മനസ്സു തന്നു,,  പരസ്പരം കൈമാറിയ വസന്ത പുഷ്പങ്ങളിൽ ഒളിപ്പിച്ച്‌ അവളെനിക്ക്‌ ആ ചിരി സമ്മാനിച്ചു..,, കരഞ്ഞു തീരാനുള്ള കവിളുകളെന്നു ഞാൻ കരുതിയവയിൽ അവളാ പുഞ്ചിരി കൊണ്ട്‌ ചുംബിച്ചു..,, ഒരുപാട്‌ തവണ..   മെല്ലെ ആ ചിരി എന്നിലേക്കു പകർന്നു തന്നു..,, കുറേ നാൾ കഴിഞ്ഞവൾ പറഞ്ഞു,,

"കരഞ്ഞു കോറിയ നിന്റെ മുഖം ചിരിച്ചു കാണാൻ വന്നവളാണു ഞാൻ.,, ഇനി ഞാൻ യാത്രട്ടെ,, ഒരു പാടു പേർ എന്റെ ചുംബനങ്ങളെ കൊതിക്കുന്നു..."

അവൾ അകന്ന വഴിയിൽ ഇനിയും ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കി അകലങ്ങളുടെ ആഴം കണക്കാക്കി ഞാൻ നിന്നു...,, ആരും വന്നില്ല..

അങ്ങനെ ഒരുപാടുപേർ ,, പലതും പഠിപ്പിച്ചു,, , ഒടുവിൽ എല്ലാം ഓർത്ത്‌ കരയാൻ മാത്രം ഞാൻ തനിയേ പഠിച്ചു....

പലതും എഴുതി അറിയിക്കണം എന്നുണ്ടായിരുന്നു..,, എന്റെ നിരീക്ഷണങ്ങളെ കുറിച്ച്‌,, എന്റെ ചിന്തകളെ കുറിച്ച്‌,, എന്നെ കുറിച്ച്‌..,, പക്ഷേ ഒരു നിഴലിച്ച കലാലയത്തിന്റെ ചുവരുകൾക്കിടെ എന്റെ സ്വപ്നങ്ങൾ നശിച്ചു കൂനി കൂടി,, അവൾ ആ മൂലയിലിരുന്ന് മുറുക്കി തുപ്പിയിരുന്നു..,, ആ ചുവപ്പ്‌ കണ്ട്‌ മതിഭ്രമിച്ചവർ പറഞ്ഞു,,

"വിപ്ലവ സഖാവിന്റെ കനൽ പുരണ്ട വാക്കുകൾ"

ഹേ ..,ഹേ..,അതിയൗവ്വനത്തിലേ പുകയില കൂട്ടി മുറുക്കി നീട്ടി തുപ്പുന്ന ഒരു മുതുക്കിയുടെ തുടർച്ചയാണു എന്റെ അകാലതയിലെ വെള്ളിരോമങ്ങളുടെ കൂമ്പാരം...,, അതെ,, അവളാണു ഒരു ഭ്രാന്തനെ പോലെ ചിന്തകൾക്കു പിറകെ ഓടി നടക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്‌.,,, അവൾ ഇന്നും എന്റെ കൂടെയുണ്ട്‌,, ഒഴിഞ്ഞു പോകാൻ ഞാൻ വിധിച്ചാലും തയ്യാറല്ലാതെ..,, ഈ ഓരോ വാക്കും അവൾ കൈപിടിച്ചെഴുതിക്കുന്നതാണു,, ഇത്‌ അവളുടെ ചിന്തകളാണു...

"എങ്ങനെ കൽക്കി,, അസ്സലായിരിക്കുന്നോ??" ഒരു പരോളുകാരനെ പോലെ എന്നെ ഒരുക്കിയ പരമുവേട്ടൻ വിജയഭാവത്തിൽ ചോദിച്ചു

"ഭേഷായിരിക്കുന്നു..,, " ഞാനും വെച്ച്‌ കാച്ചി കൊടുത്തു,, അല്ലെങ്കിൽ തന്നെ മൂന്നാം പക്കം മുഖം മാറ്റിയെഴുതുന്ന മുടിയിഴകളെ പ്രതി ദുഃഖിക്കാൻ എന്റെ പക്കൽ സമയമില്ല,, എനിക്കിനിയും ഒരുപാട്‌ ചിന്തിക്കാനുണ്ട്‌...

"ഒരു ഇരുപത്തൊന്നുകാരനും ജീവിതം ഉണ്ട്‌,, അവനുപേക്ഷിച്ച സ്വപ്നങ്ങളിൽ,, അവനെ ഉപേക്ഷിച്ച രൂപങ്ങളിൽ അവൻ ഉണ്ടാക്കുന്ന ഒരു ജീവിതം.., അവന്റെ അനുഭവങ്ങൾ ആകുന്ന ജീവിതം..."

                               -കൽക്കി

ബേസ്ഡ് ഓണ്‍ എ ട്രൂ ഇവന്റ്

.....................അമ്മേം കൊണ്ട്‌ എങ്ങോട്ടേലും പോകാന്നു പറഞ്ഞാ മിക്കപ്പഴും ഞാൻ നോ ആണു പറയാറു ആദ്യം,, പിന്നെ കോറേ പറഞ്ഞ്‌ പറഞ്ഞിട്ടാണു പോകാൻ സമ്മതിക്കൽ പതിവ്‌..,, ഇന്നും അങ്ങനെ തന്നെ,, അവസാനം കൂടെ ചെന്നു...
ഡിസ്പെൻസറിയിൽ കൊണ്ടാക്കി പുറത്ത്‌ കാത്തിരുന്ന് മുഷിഞ്ഞാണു വെളിയിലെ തിണ്ണയിൽ പോയിരുന്നത്‌..
                                              വാര്യരു മാഷടെ ക്ലാസ്സു കഴിഞ്ഞ്‌ റ്റ്യൂഷൻ പിള്ളർ തെരക്കി വരുന്നു,, തെറ്റിദ്ധരിക്കണ്ട,, പൊടിപ്പിള്ളേർ ആണു, രണ്ടിലും മൂന്നിലും ഒക്കെ പഠിക്കണ പിള്ളേർ... ആഹ്‌ സംഭവം ഒരു ഗുമ്മൊള്ള കാര്യം തന്നെ,, ഈ ചിട്ങ്ങ്‌ പിള്ളെർടെ വർത്താനം കേക്കൽ.. അങ്ങനെ ഷീല ടീച്ചറു തല്ലിയ കാര്യോം,, വാര്യരു മാഷ്ടെ ഉണ്ണി കുടുമേം ഒക്കെ കളിയാക്കി പറഞ്ഞ്‌ ഇങ്ങനെ വരുന്നുണ്ട്‌..,, കൂട്ടത്തിലൊരു വിരുതൻ., അവനെ ഞാൻ കണ്ടില്ല,, ആ കൂട്ടത്തിൽ അവനാണു ഏറ്റവും ചെറുത്‌ എന്നാൽ ഒച്ച നല്ലവണ്ണം കേൾക്കാം..,, അവനങ്ങനെ കാടിളക്കി ഒച്ച വെച്ച്‌ പൊളിക്കണുണ്ട്‌..
ഒരു പയ്യനും ഒരു പെൺകൊച്ചും ഉണ്ട്‌ കൂടെ,,അവനിങ്ങനെ വീമ്പു പറയും പോലെ കൊച്ചിനോടെന്തൊക്കെയോ പറയുന്നുണ്ട്‌ അവളതൊക്കെ കണ്ണും മിഴിച്ച്‌ കേൾക്കുന്നും ഉണ്ട്‌,, അതിനിടക്കാണു മറ്റവനൊരു കൗണ്ടറടിച്ചത്‌,,

"ടാ നീ ഇങ്ങനെ ബഡായി അടിച്ചാണോ മറ്റവളെ വളക്കാൻ പോണെ...??"

മുഖത്തൊരു കൊച്ചു വളിപ്പ്‌ വന്നെങ്കിലും ക്ഷീണം തട്ടാതെ അവൻ ചോദിച്ചു..

"ആരു??"

ആ പെൺകൊച്ചും തെല്ലക്ഷമയോടെ ചോദിച്ചു,,

"ആരു??"

മൂന്നാമൻ വിട്ടു കൊടുക്കാൻ ഭാവം ഇല്ല,,

"സ്വാതി,, നമ്മടെ സ്വാതിയേ...,, "

ഒന്നാമൻ ചൂളി നിന്നു,, എന്നിട്ട്‌ ഉരുളാൻ തുടങ്ങി,, "അങ്ങനൊന്നും ഇല്ല,, വെർതേ പറയല്ലെടാ പട്ടീ.." എന്നൊക്കെ പൊരുതി നോക്കിയെങ്കിലും അവസാനം അവൻ അടിയറവു പറഞ്ഞു ,

"ശരി,, എനിക്കവളെ ഇഷ്ടാ,, അതിനിപ്പൊ എന്താ...??"

ഒരു പോസ്റ്റുകാലിന്റെ മറയിലിരുന്ന് ഈ ഓച്ചപ്പാടും ബഹളോം ഒക്കെ കെൾക്കണ എന്നെ അവരു കണ്ടില്ല..,, അവരൊന്നൊതുങ്ങി നിന്ന് കഥ തുടർന്നു...

അവളവനോട്‌ ചോദിച്ചു,,

"നീ ഇതവളോട്‌ പറഞ്ഞോടാ??"

"ഇല്ലടീ,, ഞങ്ങൾ ക്ലാസ്സിൽ ജാതകം നോക്കി കളിക്കുമ്പഴൊക്കെ ഞങ്ങക്ക്‌ നല്ല പൊരുത്തം വരാറുണ്ട്‌.. "

സ്കൂളുകളിൽ ഇപ്പഴും പഴയ പേരിന്റെ സ്പെല്ലിംഗ്‌ വെച്ചുള്ള ജാതകമെഴുത്ത്‌ ഉണ്ടെന്നറിഞ്ഞപ്പൊ ഒരു ഉൾപുളകം തോന്നി...

"എന്നിട്ട്‌ നീ എന്നാ അവളൊട്‌ പറയാൻ പോണെയ്‌..??" മൂന്നാമനു ക്ഷമ നശിച്ചി തുടങ്ങി...

"മറ്റന്നാൾ,, മറ്റന്നാൾ ഞാൻ പറഞ്ഞിരിക്കും..,, "

"അത്‌ സൂപെറാവും,," പെൺകൊച്ചിനും കോരിത്തരിപ്പ്‌...

"അവളു നോ പറഞ്ഞാലോ...??"

"അങ്ങനെ അവളു പറഞ്ഞാ,, യെസ്സ്‌ പറയുന്ന വരെ ഞാൻ പിന്നാലെ നടക്കും,, "
ആ പയ്യന്റെ കോൺഫിഡൻസ്‌ ലെവൽ അപാരം തന്നെ..,, അവനതും പറഞ്ഞ്‌ മെല്ലെ അവരൊപ്പം മുന്നെ നടന്നതും പോസ്റ്റിന്റെ മറ വിട്ടപ്പൊ എന്നെ കണ്ടു ,,, ഒന്നു പകച്ചവർ മുറുക്കം പറഞ്ഞു..,,
"ഡാ വാര്യരു മാസ്ഷടെ തൊട്ട വീട്ടിലെ ചേട്ടനാടാ അത്‌..,, പണിയായല്ലോ..."
മൂന്നാമൻ സൈക്കിളും കൊണ്ട്‌ തിരിഞ്ഞോടി..,, ഒന്നാമനും പെൺകൊച്ചും ഓട്ടകണ്ണിട്ട്‌ എന്നെ നോക്കി കൊണ്ട്‌ മുന്നിക്കൂടെ ഓടി..,, കൊറച്ചങ്ങ്‌ ചെന്ന് തിരിഞ്ഞ്‌ നോക്കിക്കൊണ്ട്‌ അവരു വീണ്ടും ഓടി...

ഇഷ്ടായി,, ആ പയ്യനേം,, കൂട്ടാളികളെയും,, നമ്മളൊക്കെ അവരുടെ പ്രായത്തിൽ,,,
"കോഴിയാണൊ മുട്ടയാണോ ആദ്യം ഉണ്ടായത്‌ "
എന്നും ചോദിച്ചാണു നടന്നിരുന്നത്‌ എന്ന ക്ലീഷേ ഞാൻ പറയില്ല..,, അവന്റെ പ്രണയകഥയെ പറ്റി വാര്യരു മാഷോടു കൊളുത്താനും ഞാൻ ഇല്ല....
അവന്റെ പ്രായത്തിൽ എനിക്കും ഉണ്ടായിരുന്നു,,
ചുരുക്കം ചിലർക്ക്‌ മാത്രം അറിയാവുന്ന ഒരു സീക്രട്ട്‌ ക്രഷ്‌....

Sunday, October 8, 2017

ഒന്നല്ല ഞാനൊരിക്കലും....

ഒഴിഞ്ഞ സ്വപ്നങ്ങളിൽ ഇരുട്ടിന്റെ മേലങ്കികൾ ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നു,, അവയെന്തോ പറയാനെന്ന പോലെ അനക്കമില്ലാത്ത കാറ്റിനെ കരയിച്ചു കാവാട്ടം നടത്തി..,, ഉത്തരത്തിൽ കെട്ടി തൂങ്ങിയാടുന്ന പങ്കകളുടെ അലർച്ച നിന്നിട്ടൊരുപാടായതുപോലെ അപരൻ വിയർത്തൊട്ടിയിരുന്നു... മെല്ലെ എഴുന്നേറ്റു ചുമരിൽ ചാരിയിരുന്നയാൾ മുറിയുടെ ഒരു കോണിലേക്ക്‌ നോക്കി കൊണ്ടിരുന്നു..,, പങ്കകൾ മരിച്ചിട്ടില്ല,, അവയുടെ ഒച്ച ഘോര ഘോരം മുഴങ്ങുന്നു, തുണിയും ചരടും ചരിത്രവും തൂങ്ങിയാടിക്കൊണ്ട്‌ അതിനോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചു,, ഒന്നുയരെ പറക്കാനാകാതെ ചുമരുകളിടെ മൂലകളിൽ മതിൽ പറ്റി യക്ഷികൾ സമ്മേളനം കൂടി,, മുറിക്കകത്തെ ഒച്ചപ്പാടു പുറം ലോകമെതെന്ന് അപരന്റെ കാതുകളിൽ നിന്നും മറച്ചു... അപരൻ ചിന്തിച്ചു,, സ്വപ്നങ്ങളില്ലാത്ത നിദ്രയിൽ നിന്നും ഞാനെന്തേ സ്വപ്നങ്ങളായ്‌ ഉയിർത്തെഴുന്നേറ്റു?? ഒന്നും കണ്ടതായ്‌ ഓർക്കുന്നില്ല,, എന്നാൽ എന്തോ ഉള്ളിലൂടെ കടന്നു പോയിരിക്കുന്നു.....

മുറിയിലാകെ ഒഴുകിനിന്ന ചുവന്ന വെളിച്ചം കെട്ടുപോയി,, പങ്ക തുരുമ്പുരച്ച്‌ വയസ്സനായ്‌ ക്ഷീണിച്ചു നിന്നു,, സമ്മേളനം പിരിച്ചുവിട്ടപാടു യക്ഷികൾ അവനെ തിരഞ്ഞു നടക്കുന്നു...,, പുറമേ ആർത്ത്‌ പെയ്യുന്ന മഴയുടെ നനവ്‌ അരിച്ചരിച്ച്‌ എന്റെ നനവിൽ ഒന്നായ്‌...,, എന്തോ മുരൾച്ച മഴക്കുള്ളിലൂടെ തുളച്ച്‌ കേൾക്കുന്നുണ്ട്‌..,, എന്തോ ചെറിയ അലർച്ച..,, അപരനത്‌ കാതോർത്തു,, വന മരീചിക പോൽ അപരനവയെ കാതുകളുടെ ഒരു നിഴലായ്‌ വർണ്ണനകളുടെ ലോകത്തിലേക്ക്‌ തള്ളി വിട്ട്‌ ഉതിർന്ന തുള്ളികളുടെ ചുവടു തൊട്ട്‌ വഴി പിരിച്ചു കൊണ്ട്‌ കരിമ്പടത്തിനടിയിലേക്ക്‌ ,, ചൂടിന്റെ മാറിലേക്ക്‌ പതിഞ്ഞു പടരാൻ തിരിച്ചു നടന്നു....

അല്ല...   അപരൻ വീണ്ടും ഉണർന്നു,, എന്തോ കേൾക്കുന്നുണ്ട്‌..,, ഒരു മതിലിനപ്പുറം തളം കെട്ടി കിടക്കുന്ന പൂപ്പലണിഞ്ഞ നനവിന്റെ വക്കിൽ മണ്ഡൂകകലഹം നടക്കുന്നതിന്റെ ഓളങ്ങൾക്കു നടുവിലൂടെ അയാളുടെ കേൾവി ചൂളക്കട്ടകൾക്കു മേൽ പറമ്പിന്റെ മൂലക്കിരിക്കുന്ന കൂടിന്റെ അരികിലെത്തി..,, അതെയ്‌,, അതിനകത്തുനിന്ന് തന്നെയാണു..,, ശ്വാനകുമാരനു രണ്ടു നാലു നാളായി ചെറിയ വശം കെട്ടു തുടങ്ങിയിട്ട്‌,, കൊണ്ടു പോയിരുന്നു വൈദ്യസമക്ഷം..,, പ്രായത്തിന്റെയാണു,,, ചാവാൻ സമയമായിരിക്കുന്നു പോലും..,, "ചാവുക" ആ വാക്കുപയോഗിക്കാൻ കഴിയുന്നില്ല,, മരണം എന്ന് തന്നെ പറയണം..,  വർഷങ്ങളായി കൂറു കാണിച്ചു കൂടെ നടക്കുന്നവനാണു,, നാൽക്കാലി...

അവനതു പറയാനൊക്കില്ലാതെ മുരണ്ടു കൊണ്ടിരുന്നു,, മഴ കനത്തവന്റെ ഓരിയിടലുകൾക്ക്‌ വിരാമമിടുന്നതു കാതടുത്തറിഞ്ഞു..,, കമ്പിക്കൂടും മരതട്ടും അവന്റെ നഖാഗ്രങ്ങളുടെ മാധുര്യം വേദനയായി ഏറ്റുവാങ്ങി കൊണ്ടിരുന്നു..,, അവനെങ്ങനെ ഒന്നിച്ചീ കനൽ കൂട്ടിൽ എത്തിയെന്ന് ഞാൻ ഓർക്കുന്നില്ല,, അപരന്റെ കൈക്കുമ്പിളിൽ നിന്നിറ്റ്‌ ഒരു തുള്ളി ചോര വാർന്നു വീണതിൻ ചുവട്ടിൽ ഒരു മരുപ്പച്ച കാത്തു കിടന്ന ശ്വാനനായിരുന്നവൻ,, വീണടിഞ്ഞു കിടന്നതവന്റെ മടിയിലായിരുന്നു..,, അപരൻ മെല്ലെ മെല്ലെ ഓർത്തെടുക്കുന്നു... ,, ശ്വാനനോടി പാഞ്ഞാ തെരുവറ്റം നിന്ന പാറാവുകാരന്റെ മുഷിഞ്ഞ കാൽചട്ട കടിച്ചു വലിച്ചു..,, കുറ്റി വടിക്കു കിട്ടിയ താങ്ങിൽ മോങ്ങി ക്കൊണ്ടവൻ എന്റെ അടുത്തെത്തി,, എല്ലാം ഞാൻ കാണുന്നുണ്ടെന്ന് ഞാൻ മാത്രമല്ല മനസിലാക്കിയിരുന്നത്‌,, ശ്വാനൻ എന്റെ കാൽസറായിൽ കടിക്കാൻ ഒരു പാഴ്‌ ശ്രമം നടത്തി,, എനിക്കുരുവമില്ലെന്നത്‌ പ്രാണിക്കുണ്ടോ ബോധ്യം...,, വീണ്ടും ഒന്നു കൂടെ ,, അവനെന്റെ നേർക്ക്‌ ചാടി..,, ഇല്ല എനിക്കുരുവമില്ലെന്ന ബോധ്യത്തിൽ തിരികെ ഓടി അപരന്റെ കാൽപാദം നക്കി നക്കി തണുപ്പിച്ചു..,,, വീണ്ടും ആ പാറാവുകാരന്റെ അടുക്കലോടിയെത്തി ദൈന്യത്തിൽ മുരണ്ടു നിന്നു..,, മെല്ലെ ഒന്നുഴിഞ്ഞു അയാളെ ഒന്നുകൂടി വലിച്ചു,, മെല്ലെ ആ ശ്വാനനു പുറകേ അപരനടുക്കലേക്ക്‌ അയാൾ നടന്നു...
അപരനും ശ്വാനനും ആസ്വദിച്ചു തുടങ്ങിയ നാളുകൾ..,,കൊട്ടിനും കൂട്ടിനും കയ്യാളായി നിന്ന അതേ ജീവിയിന്നൊരു ചക്രദൂരം മാറി അപരനെന്ന പഴയ വേഷം എടുത്തുടുത്തു നിൽക്കുന്നു,, ഇരിക്കുന്നു,, കിടക്കുന്നു.... മാന്ത്രികമായ ആ മൂളൽ ഇന്നവനെ ഗാഢമായ ശാന്തതയിൽ അസ്വസ്ഥനാക്കിയിരിക്കുന്നു,, എങ്കിലും കരിമ്പടം വകഞ്ഞു മാറ്റി അങ്ങു പോക വയ്യ,, തണുപ്പും മഴയും അപരനെയും അവശനാക്കിയിരിക്കുന്നു..,, അപരൻ മെല്ലെ എഴുന്നേറ്റു എന്റെ അടുക്കൽ വന്നു..,, മുന്നിൽ മുട്ടിലിരുന്നു,, ആജ്ഞകൾക്കായ്‌ കാതോർത്തു.....,,, ഞാൻ മൗനിയായി,, ഞാൻ കാതൊർക്കയായിരുന്നു എന്റെ ശ്വാനന്റെ മരണത്തിനായി...,, അവനു നാൾ അടുത്തിരിക്കുന്നു...,, എനിക്കൊരേ സമയം ഒത്തിരി കാതുകളിൽ കേൾവി ഉണ്ടെന്നതെത്ര വൈകൃതം..,, ഞാൻ അപരനെ കേൾക്കുന്നേ ഇല്ല..,, ശ്വാനന്റെ യാത്രയിൽ ഒരു മരണ വാചകം ചോല്ലാൻ ഓർത്തെറ്റുക്കുന്നതിനിടെ ആരോ അപരന്റെ വിളി കേട്ടതുപോലെന്റെ ഉൾ വിളി പറഞ്ഞു വെച്ചു..,, ആരാണത്‌..?? സംശയത്തിലൂന്നി എന്റെ കണ്ണുകൾ തിരഞ്ഞു..,, അല്ല ഈ ഭൂമിയിൽ ഞാൻ മാത്രമല്ല മോക്ഷദായകനായി ഉള്ളത്‌,, മറ്റു പലരും ഉണ്ട്‌,, ഞാൻ കാണുന്നു അവരെ,, അവരെന്റെ കണ്ണുകളിൽ നിന്നൊളിച്ചിരിക്കയായിരുന്നുവോ...??

ശ്വാനനനെന്നാൽ ധന്യനായി ആത്മാവിന്റെ യാത്രയിലാഴ്‌ന്നപ്പോൾ,, അപരന്റെ യാത്ര മറ്റാരാലോ ആരംഭിച്ചിരിക്കുന്നു...

ദൈവം എനിക്കു മുകളിലിരുന്നും കരയുകയൊ ചിരിക്കുകയോ ചെയ്യുന്നു....