Friday, October 7, 2016

കാഴ്ച.....

.......................വൈദ്യുതി നിലക്കാത്ത ആ കമ്പികളിലേക്ക്‌ നോക്കി ഇരുന്നു തന്നെ വർഷങ്ങൾ കടന്നു പോയി,, പൊടി പിടിച്ച പുസ്തകങ്ങൾ ചുവരറകൾ നിറച്ചും അഹങ്കാരത്തോടെ ഇരുന്നു,,അരികിൽ കടന്നു പോകുന്ന മുഖങ്ങൾ ദിവസവും മാറി കൊണ്ടിരുന്നു,, തീവണ്ടി ബന്ധം എന്നും അങ്ങനെ തന്നെ,, ഒരു യാത്രയിൽ ഏതാനം മണിക്കൂറുകൾക്ക്‌ ഒന്നിക്കുന്നവർ..,, അവരിലും പലരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു കുറച്ചു നാൾ മുന്നെ വരെ....
               നവയുഗം എന്ന നിശബ്ദ ചർച്ച തിക്കി തിരക്കി ആ വഴി കടന്നു വന്നു,, താളുകളിൽ നിന്നും കൈവള്ളയിലെ സ്ക്രീനുകളിലേക്ക്‌ ലോകം ചുരുങ്ങി...

"മീൻ കാരന്റെ എം 80 ക്കു പകരം പുതിയ ആപ്‌ വരെ വന്നു.."

എന്നിട്ടും ഞാൻ എന്തിനു ഇവിടെ ഇരിക്കുന്നു?? 18 വർഷക്കാലമായി ഇരിക്കുന്നു,, ഇനിയും ഇരിക്ക തന്നെ...
                   ഒരു പത്തു വർഷം മുൻപാണു,,ഈ വഴിക്കെ അരവിന്ദൻ എന്നൊരാൾ വന്നതു..., നിഴലായിരുന്നു അയാൾ.,, മരിച്ചു തുടങ്ങിയ യൗവനത്തിന്റെ നിഴലിൽ,, അന്നയാൾക്കും എനിക്കും സാമ്യങ്ങളൊരുപാടായിരുന്നു..,, നാളെയൊരു കാൽ വെയ്പ്പിനു ആ തലമുറ കോപ്പു കൂട്ടിയപ്പോൾ അതിൽ ഒരൽപം നീരസം തോന്നിയവരും,, പഴമയെ കാത്തു വെക്കാൻ കൊതിച്ചവരുമായിരുന്നു ഞങ്ങൾ...
                    അന്നാ കടയിൽ തെറ്റില്ലാത്ത ആൾപെരുമാറ്റം ഉണ്ടായിരുന്നു,, ഒരു ദിവസത്തെ യാത്രക്കു വരുന്നുവരും എന്നും ഈ വഴി കടന്നു പോകുന്നവരും എല്ലാം കടക്കു മുന്നിൽ വന്നു,, പുസ്തകങ്ങൾ വാങ്ങി,, തീവണ്ടിക്കുള്ളിൽ വെച്ചു അവർക്ക്‌ ലോകം കാണാനുള്ള മറ്റൊരവസരം ഇതു മാത്രമായിരുന്നതിനാൽ അവരിൽ പലരും എന്നോട്‌ ഊഷ്മളമായൊരു സൗഹൃദം വളർത്തി,, പലപ്പോഴും ഒരു നല്ല കച്ചവടക്കാരനായും ഒപ്പം സുഹൃത്തായും ഞാനവരോട്‌ ഇടപഴകി... അക്കൂട്ടത്തിൽ അരവിന്ദനോട്‌ മാത്രം ഒരു വൈകാരിക താൽപര്യം..,, 7 മണിയുടെ വണ്ടിക്ക്‌ അയാൾ 5 മണിക്കേ സ്റ്റേഷനിലെത്തും,, വണ്ടി വരുന്നേരം വരെ സംസാരിക്കും,, പുസ്തകങ്ങളും കൊണ്ടയാൾ യാത്രപോകും,, മൂന്നോ നാലോ ദിവസത്തിനുള്ളിൽ അയാൾ അടുത്ത പുസ്തകത്തിനുള്ള കാരണങ്ങളുമായി എന്റെ അടുക്കൽ വരും... അങ്ങനെ നീണ്ടു പോയി ഒരു പാടു നാൾ..
കാലഘട്ടങ്ങൾ വീക്ഷിക്കാൻ ഞങ്ങൾ രണ്ടുപേരും പരസ്പരം കാരണമായി..

ഇന്നിപ്പോൾ കടയിൽ പഴയ തിരക്കില്ല,, എങ്കിലും അരവിന്ദൻ മാത്രം മുടങ്ങാതെ എത്തും..,, അങ്ങനെ ഇരിക്കെ ഒരു ദിവസം അയാൾ പറഞ്ഞു അയാൾ ജോലി വിടാൻ പോകുന്നു എന്ന്..,, അറിയില്ല ഇത്ര സന്തുഷ്ടനായിരുന്ന ഒരാൾ പെട്ടന്നിങ്ങനെ..,,

ഞാൻ ചോദിച്ചു:-എന്താ പെട്ടന്നിങ്ങനെ ഒരു ....??
"ഇല്ലടോ,, കാലം മാറി,, എനിക്കീ കമ്പ്യൂട്ടറും കൊടച്ചക്രോം ഒന്നും അറിഞ്ഞൂട,,  അരവിന്ദൻ മറുപടി പറഞ്ഞു,,

ആ മറുപടിയിൽ നിന്നും എനിക്കൊന്നു മനസിലായ്‌,, അയാൾ സ്വയം ഒഴിഞ്ഞു പോരുന്നതല്ല...

'അല്ല അതിപ്പഴാണെങ്കിലും പഠിക്കാലോ..,,' ഞാൻ ചോദിച്ചു,,

ഇനിയെന്നാണെടോ എന്ന അയാളുടെ ചോദ്യം എന്നെ അലട്ടി,, അന്നയാൾ നടന്നകന്ന വഴിയത്രയും അയാൾ തല താഴ്ത്തിയിരുന്നു...

                                                      പിന്നീടു കുറച്ചു നാളുകൾക്കപ്പുറമാണു ഞാൻ അരവിന്ദനെ കാണുന്നത്‌,, കയ്യിലൊരു ലാപ്‌ടോപ്‌ ബാഗും തൂക്കി കൊണ്ട്‌ അയാൾ ചിരിച്ച മുഖത്തോടെ എന്റെ അരികിലെത്തി,, പതിവു ചർച്ചകൾക്കിടെ മാറ്റങ്ങൾക്കു സ്വയം തയ്യാറായ കഥ അഭിമാനത്തോടെ അയാൾ പറഞ്ഞു,, നേരിയ നിരാശ തോന്നിയെങ്കിലും അയാളുടെ ആ സന്തോഷത്തിൽ ഞാനും കൂടി..
                                                                       ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്കൊണ്ടിരുന്നു,,, അരവിന്ദനും ആ റെയിൽ പാളങ്ങളും ചുറ്റുപാടും മാറുകയായിരുന്നു,, മറ്റു യാത്രക്കാരെ പോലെ അരവിന്ദനും എന്റെ കൊച്ചു കട കാണാത്തതു പോൽ ഒരു തോന്നൽ,, അയാളുടെ വരവു പോക്കും ക്രയവിക്രയങ്ങളും കുറഞ്ഞു വന്നു,, കാരണങ്ങളെ മറയാക്കി അയാൾ പുഞ്ചിരിച്ചു,,

"എന്തുകൊണ്ടോ..,മുഖങ്ങൾ തമ്മിൽ സമ്പർക്കം കുറഞ്ഞു.."

                                             അരവിന്ദന്റെ മനസ്സിലിപ്പോൾ പുസ്തകങ്ങളില്ല,, അയാൾ സംസാരിക്കുന്നതിനിടെ പലതവണ ശല്യം ചെയ്തു കൊണ്ട്‌ ഫോൺ വിളികൾ വന്നുകൊണ്ടിരുന്നു..,, അയാൾക്കതൊരു ശീലമായിരിക്കുന്നു പോലും..


                          പഴയതിങ്ങനെ ഓർത്തിരിക്കെ വീണ്ടുമൊരു വണ്ടി വന്നു നിന്നു,,, എന്റെ വാർദ്ധക്യം പ്രതിഫലിക്കാത്ത ഒരു മുഖം എന്നെ നോക്കി വന്നു,, അരവിന്ദൻ,,, മുഖത്തെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട്‌ അയാൾ പറഞ്ഞു,,

" എനിക്ക്‌ റിട്ടയർമ്മെന്റ്‌ ആയി,, അടുത്ത ആഴ്ച്ച പിരിയൽ ഉത്തരവു വരും..."

അയാളുടെ സംസാരത്തിലെ സന്തോഷവും വാക്കുകളിലെ പഴമയും ഞാൻ ശ്രദ്ധിച്ചു.. മടുത്തു തുടങ്ങിയിരിക്കിന്നു അയാൾക്കാ ജീവിതം... ജീവിതത്തിലെ തിരക്കുകൾ ഒഴിയുന്നു,,.. അയാളെ ഇനി ഇങ്ങോട്ട്‌ കാണുമോ എന്നു ഞാൻ സംശയിച്ചു...............


                                             "കണ്ടില്ല,, പിന്നീടൊരിക്കലും..."


അരവിന്ദൻ ഒരു കാഴ്ചയായിരുന്നു,, നാളെയിലേക്കു തുറന്ന കണ്ണുകളിൽ ഞാൻ കണ്ട കാഴ്ച....
                                                                                                            വര്‍ഷം 2016

No comments:

Post a Comment