Thursday, October 6, 2016

പണ്ട്‌....


'ഒരു വല്ലാത്ത കാറ്റു വന്നു വീശിയൊഴിഞ്ഞു'
മലയിലെന്നും കാറ്റു വന്നിതുപോലെ വീശിയൊഴിയാറുണ്ടായിരുന്നു,, പോയവ തന്നെ വീണ്ടുമൊരു യാത്ര കഴിഞ്ഞു തിരികെ വരുന്നതാകുമോ?? ഒരൊഴിഞ്ഞ ഒറ്റമുറി വാസത്തിനിടക്കിത്തരം വട്ടു ചിന്തകൾക്കു മാത്രമേ ഇടമുള്ളൂ...
ആവിച്ചായയും താങ്ങിക്കൊണ്ട്‌ ആ ജനൽ പടിക്കെ ഇരിക്കെ അബ്ദു വന്നു ഉറക്കെ ചോദിച്ചു
"മാസ്റ്ററിന്നു സ്കൂളിൽ പോകുന്നില്ലേ...,,?"
"പോണം അബ്ദൂ , നിനക്കിന്നു പണിയില്ലേ??" ഞാൻ തിരിച്ചു ചോദിച്ചു.
"ഉണ്ട്‌ പക്ഷേ പോവാൻ പറ്റുമെന്നു തോന്നണില്ല്യ,, മോന്റെ സ്കൂളിന്നു വിളിച്ചിരുന്നു,, അവൻ ക്ലാസിലിരുന്നു മലയാളം പറഞ്ഞെന്നും പറഞ്ഞു വീട്ടുകാരെ വിളിച്ചിട്ടു വരാൻ പരഞ്ഞിരിക്ക്യാ,, അപൊ അവടം വരെ ഒന്നു പോണ്ടി വരും.."
"ഒഹ്‌,, എന്നാ പോയ്‌ വരൂ,, മക്കൾടെ നല്ലതിനന്ന്യല്ലെ,,"
പറയുമ്പോൾ പുച്ചവും ദുഃഖവും ദേഷ്യവും എല്ലാം മനസ്സിലുണ്ടായിരുന്നുവെങ്കിലും കേട്ടു കേട്ടു തഴമ്പിച്ചു പോയിരിക്കുന്നു...
അബ്ദു പറഞ്ഞതു മരിച്ചു കൊണ്ടിരിക്കുന്ന ഒരു സമ്പ്രദായത്തെ പറ്റിയാണു...
മാറ്റങ്ങളാൽ മാറ്റം വന്നു കൊണ്ടൊരിക്കുന്നതിനെ പറ്റി...
സമയം ചിന്തകൾ,, മുറിഞ്ഞു പോകുന്നു..,, വഴി തെറ്റി സഞ്ചരിക്കുന്നു..,, ചുവരലമാരയിൽ നിന്നും ഒരു പല്ലു പോയ ചീപ്പെടുത്ത്‌ മൂർച്ചനോക്കിയപ്പിയപ്പോളാണു തലയിൽ യൗവ്വനത്തിനു ശേഷം ഒളിച്ചിരുന്ന വെള്ളിഴകൾ ചോദ്യം ചെയ്യുന്നതു കണ്ണിൽപെട്ടതു ,, അവനെയൊന്നൊതുക്കി വെച്ചു ദൃതിയിൽ ഇറങ്ങി,, വഴി വക്കുകൾ ഇക്കഴിഞ്ഞ മുപ്പതു വർഷത്തിരിടക്കൊരുപാടു മാറിയിരിക്കുന്നു,, ഇന്നലെയിൽ നിന്ന് ഇന്നിലേക്ക്‌ എന്ന പോലെ ചുറ്റുപാടും മാറുന്നു,, ഒരൊറ്റ നാലുകെട്ടു മാത്രം അവശേഷിച്ചിരുന്നു ആ വഴിക്ക്‌,, കയ്യിൽ കൊർച്ച്‌ പൈസയിണ്ടായിരുന്നെങ്കി അതു വാങ്ങണമ്ന്നു കഴിഞ്ഞാഴ്ച്ച കൂടി രാത്രി വർത്താനത്തിനിടക്ക്‌ അബ്ദൂനോട്‌ പറഞ്ഞേ ഉള്ളൂ...,,അതും ഇന്ന് പൊളിക്കാന്നു കേട്ടു,.. ഇത്ര മാത്രം വെറുക്കാൻ പഴയ കാലം ഇവരോടെന്തു തെറ്റാണു ചെയ്തതു,, അതും അറിയില്ല...
നടന്ന വഴികളിലെല്ലാം മൂന്നു പതിറ്റാണ്ടിന്റെ മാറ്റങ്ങൾ തിരഞ്ഞു കൊണ്ടേ ഇരുന്നു,,
സ്കൂൾ മുറ്റത്തെത്തിയപ്പോൾ ഒരു പയ്യൻ കൈ വലിച്ചു കൊണ്ടെന്നെ നടത്തി,, അവനെങ്ങോട്ടാണു പോകുന്നതെന്നു ഞാൻ ചോദിച്ചില്ല,, കുട്ടികൾ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു വളരട്ടെ,, ആ വഴികളിൽ തെറ്റു കണ്ടാൽ ചൂണ്ടികാണിക്കേണ്ടവരായിരിക്കണം മുതിർന്നവർ..
അവനോടി മൈദാനത്തെത്തി,, ആകാശത്തേക്കു ചൂണ്ടി കൊണ്ട്‌ കാണിച്ചു,, ഒച്ചയുണ്ടാക്കി കൊണ്ട്‌ ഉയരെ പറന്ന ആ കോപ്റ്റർ അപ്പൊഴാണു ഞാൻ ശ്രദ്ധിച്ചത്‌,, അവനോട്‌ വല്ലാത്തൊരു വാൽസല്യം തോന്നി,, ഈ മാറ്റങ്ങൾക്കിടയിലും ചില ശീലങ്ങൾക്കു മാറ്റമില്ലെന്നു തോന്നി...അവനാ കാഴ്ച്ച കണ്ണിൽ നിന്നും മായുന്നതു വരെ നോക്കി,,വീണ്ടുമെന്റെ കയ്യിൽ തൂങ്ങി...,,,
ഇതു പോലൊരു തലമുറക്കു രൂപം നൽകാനാകില്ലെന്ന ചിന്തയാണു വിപ്ലവകരമായ ഒറ്റക്കുള്ള ജീവിതത്തിലേക്കെന്നെ നയിച്ചത്‌...
അവനെയും കൊണ്ട്‌ ക്ലാസ്സ്‌ മുറിയിലേക്കു നടന്നു..,,, അന്നവർക്കൊരു പഥികന്റെ അനുഭവകഥ വിവരിച്ചു കൊടുത്തു..,,
"തീവണ്ടിയുടെ കൂക്കിവിളിയും താളവും ഞാൻ കേട്ടിട്ടു മാസങ്ങളായിരിക്കുന്നു.."
ആ വാചകം ഒന്നാവർത്തിച്ചു ഞാൻ നിർത്തിയപ്പോൾ ഒരുവനുറക്കെ ചോദിച്ചു,,
"മാസ്റ്റർ ,, തീവണ്ടിയുടെ താളമെന്താണു?"
അമ്പരപ്പും അതിശയവും മറച്ചു വെച്ചു അവനോടു തീവണ്ടിയിൽ കയറിയിട്ടുണ്ടോ എന്നു ഞാൻ ചോദിച്ചു,,
അവനുണ്ടെന്നു മറുപടി പറഞ്ഞപ്പോൾ എന്നിലെ അധ്യാപകൻ ചുരുണ്ടു കൂടി ഒരു മൂലയിൽ ഇരിപ്പായിരുന്നു...,
ഞാനും സംശയിച്ചു തീവണ്ടിക്കു താളമില്ലേ...??
തീവണ്ടിയിൽ യാത്ര ചെയ്തിട്ടു ഒരുപാടു വർഷങ്ങളായിരിക്കുന്നു ,, എന്റെ ഓർമയിൽ തീവണ്ടിക്കെന്നും ശബ്ദമുണ്ടായിരുന്നു...,, അന്നവനോടതു പഴയ തീവണ്ടിയായിരുന്നു എന്ന മറുപടിയിൽ അവസാനിപ്പിച്ചു,, പിന്നീടന്നു മുഴുക്കെ ഒരേ ചിന്ത മാത്രം,, തീവണ്ടി,,..
അന്നു വൈകീട്ടു അടുത്ത റെയിലിൽ പോയി ഞാൻ നോക്കി,, ശരിയാണു തീവണ്ടിക്കിപ്പോൾ ശബ്ദമില്ല,, മുറിഞ്ഞ പാളങ്ങളുടെ മുറിപ്പാടുകളിൽ ആ ചക്രമുരഞ്ഞുണ്ടായിരുന്ന ഒച്ച അവസാനിച്ചു പോലും,, ഇപ്പോൾ പാളങ്ങൾക്കു,, മുറിവുകളില്ല,, അതുകൊണ്ടു തന്നെ അവ കരയാറും ഇല്ല...
മാറ്റങ്ങൾ കണ്ടു കണ്ടു മനസ്സു മടുത്തിരിക്കുന്നു....
ആയ കാലങ്ങളിൽ മാറ്റങ്ങളോടു വിമുഖത കാണിച്ച മുഖത്തു നിന്നും പാടുകൾ മാഞ്ഞിട്ടില്ലെന്നതും തിരിച്ചറിഞ്ഞു..
ആ ഒരു ദിവസം തുടക്കമോ ഒടുക്കമോ ആയിരുന്നില്ല..,,തുടർച്ചയായിരുന്നു,,, പിന്നീടൊരു വെള്ള കവറിൽ തസ്തിക നഷ്ടപെട്ടതിന്റെ അറിയിപ്പു കിട്ടിയ ദിവസത്തിലൂടെയുള്ള തുടർച്ച,,അവർ മലയാളം ഭാഷാധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടുകയാണത്രേ..
മാറ്റം മുറ്റിയ ആ നവീന യുഗത്തിലേക്ക്‌ നടക്കാൻ ഒടുവിൽ ഞാൻ നിർബന്ധിതനായി ,,
മനസ്സിനെ ബാധിക്കാതെ വിട്ടുനിന്ന വാർദ്ധക്യം എന്റെ ഉൾകാമ്പുകളിൽ പോലും ചേക്കേറിയിരിക്കുന്നു,,, ഈ മാറ്റങ്ങളും എനിക്കംഗീകരിക്കാൻ പറ്റില്ല...,,
"അംഗീകരിക്കാൻ പറ്റാത്തവയെ തിരുത്താൻ ശ്രമിക്കുക,,, അല്ലെങ്കിൽ സ്വയം തിരുത്തുക.."
വിപ്ലവം വീണ്ടും ആളിക്കത്തിയ തീയിൽ സ്വയം തിരുത്താൻ ഞാൻ തീരുമാനിച്ചു....

                                                                                                                        വര്‍ഷം 2016

No comments:

Post a Comment