Tuesday, December 8, 2015

സൗഹൃദം.....

നഗര കാഴ്ച്ചകൾ..
           ""കണ്മുന്നിൽ ഒരു നഗരം ആർത്തു വിളിക്കുന്നു...,, വഴിവാണിഭക്കാരും വാഹനങ്ങളും ഒരുപോലെ തിങ്ങി നിറഞ്ഞ ആ നഗരത്തെ നോക്കി നിൽക്കുമ്പോൾ അസുഖകരമായ ഒരവസ്ഥ..... ഈ ബഹുനില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട്‌ ഈ നഗരത്തെ വീക്ഷിക്കുമ്പോൾ മറവിയുടെ അകക്കാമ്പിൽ നിന്നും എന്തൊക്കെയോ അനക്കങ്ങൾ ഞാനനുഭവിക്കുന്നു...,, ആ നേർത്ത ചലനങ്ങൾക്ക്‌ എന്നോടൊരുപാട്‌ പറയാനുണ്ടായിരുന്നു...,, എന്റെ പാതി ജീവിതത്തോളം പഴക്കമുള്ള ചിലത്‌...
                     നാളൊരുപാട്‌ മുൻപ്‌ ഇവിടേക്കിനിയില്ല എന്നുറപ്പിച്ചുകൊണ്ട്‌ എല്ലാം ഉപേക്ഷിച്ചു പോയവനാണു ഞാൻ...,,  എന്നാൽ കാലം വീണ്ടുമെന്നെയിവിടെയെത്തിച്ചു.,, എന്തൊക്കെയോ ചെയ്തു തീർക്കാനുള്ളതു പോലെ....,,
                ഒരുനാൾ ഞാനും ഈ നഗരത്തിലെ ഒരംഗമായിരുന്നു..,അറിവിന്റെ അനന്ത സാധ്യതകൾ തേടി ഞാനും ഈ വഴി നടന്നിരുന്നു.., ഒരുപാടുപേരെ കണ്ടുമുട്ടി.,., പരിചിതർ ചുരുക്കമെങ്കിലും എനിക്കെല്ലാം തന്നതീ നഗരമായിരുന്നു....""

                                   പുറകിലെ സോഫയിൽ കിടന്നു ഒച്ചവെച്ചുകൊണ്ട്‌ ആ സെൽ ഫോൺ എന്നെ ഓർമയുടെ ആഴപ്പരപ്പിൽ നിന്നും തിരികെയെത്തിച്ചു..,, അലക്ഷ്യമായി സ്ക്രീനിൽ വിരലോടിച്ചു കൊണ്ട്‌ ചെവിയോടു ചേർത്തപ്പോൾ അരിശമിരട്ടിപ്പിച്ചു കൊണ്ട്‌ സേവനദാതാക്കളുടെ യന്ത്രമുരൾച്ച ഒരു സ്ത്രീ ശബ്ദത്തിൽ കേട്ടു..,, അവൾക്ക്‌ ജീവനുണ്ടായിരുന്നെങ്കിൽ എന്നു ഒരു നിമിഷം ആഗ്രഹിച്ചു പോയി...
                     ആ ബാൽക്കണി വീണ്ടും എന്നെ സ്വാഗതം ചെയ്തു.., ചിന്തകളുടെ ഒരു വാതിൽ തുറന്നു കൊണ്ട്‌....,, ""എനിക്കെല്ലാം തന്നതീ നഗരമായിരുന്നു...,അതേ നഗരം തന്നെ "നീ ഇതർഹിക്കുന്നില്ല" എന്നാക്രോശിച്ചു കൊണ്ട്‌ എന്നിൽ നിന്നെല്ലാം പിടിച്ചു വാങ്ങി...,, കുടുംബം ,, സൗഹൃദം ,, പ്രണയം ,, സ്വപ്നങ്ങൾ ,, അങ്ങനെ എല്ലാം...,,
'കൂട്ടത്തിൽ ഒരു കൂട്ടുകാരിയേയും...'""
             ചിന്തകൾക്കുമീതെ വീണ്ടുമൊരു ഫോൺ കോൾ കൂടി..,, നേഹ.,, കൊളീഗ്‌ ആണു...,,എന്നാൽ അതിൽ കൂടുതൽ എന്തോ ആണു അവൾ..,, ഇന്ന് ഈ നഗരത്തിൽ സ്വന്തം എന്നു പറയാൻ അവൾ മാത്രമേ ഉള്ളു..,, കഴുത്തിൽ വീണ കുരുക്കിന്റെ ഓർമ്മ പുതുക്കാൻ വിളിക്കുകയാണു പാവം...,,  സെൽ ഫോൺ അലക്ഷ്യമായി സോഫയിലേക്കു തന്നെ വലിച്ചെറിഞ്ഞുകൊണ്ട്‌ വീണ്ടും ചിന്തകളെ പുൽകി.....,., ആ ചിന്തകൾക്കെന്റെ അധ്യയന കാലത്തോളം പഴക്കമുണ്ടായിരുന്നു...
             ചിന്തകൾ സ്വതന്ത്രമാണു..,, പ്രവൃത്തികൾക്കു തടയാൻ കഴിയാത്തത്ര സ്വതന്ത്രം...,,, ആ ആസ്വാദനത്തെ മുറിച്ചുകൊണ്ട്‌ ഒരു സെൽഫ്‌ പുഷ്‌- പുൾ വാതിൽ എനിക്കു മുന്നിൽ നിന്നു..,, അവൾ പറഞ്ഞ കഫെയുടെ ചവിട്ടുപടികൾ കയറി ചെന്നപ്പോൾ മനസു തണുത്തു..,, അവളും ഭർത്താവും മാത്രം...,, ഒരു ആൾകൂട്ടം പ്രതീക്ഷിച്ചു വന്ന എനിക്കു ആ ഏകാന്തത എന്തിലും വലിയ സമ്മാനമായിരുന്നു...., അവൾക്കറിയാം എന്നെ....   എന്നും ഏകാന്തതയുടെ കാമുകനായിരുന്നു ഞാൻ.., ആ പ്രണയം ഇന്നും അവസാനിച്ചിട്ടില്ല...,.,,

"ചില ഭ്രാന്തൻ ശീലങ്ങൾക്കു മരണമില്ല.."
          
              "അത്തരം ഒരു ഭ്രാന്തമായ ദിവസത്തിലാണു ആ പഴയ കൂട്ടുകാരി എന്റെ ജീവിതത്തിലേക്കു കടന്നു വരുന്നതു..,, ചുറ്റും ആളുകൾ ആഘോഷചടങ്ങുകളിൽ പങ്കു കൊള്ളുമ്പോൾ.,, ആളൊഴിഞ്ഞ ഒരു കോണിൽ വെച്ചാണു ഞാൻ അവളെ ആദ്യമായ്‌ കാണുന്നതു..,, ഒരു സുഹൃത്തിന്റെ സഹോദരി എന്ന നിലക്ക്‌ അവളെ പരിചയപ്പെട്ടു...,, അന്നവിടെ പിരിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം പിടിതരാൻ ആഗ്രഹിക്കാത്ത ആരോ അയക്കുന്ന സന്ദേശങ്ങൾ ഇൻ ബോക്സ്‌ ഇൽ വന്നു തുടങ്ങി..,, അലക്ഷ്യമായി സമീപിച്ച ആ സന്ദേശങ്ങൾക്കു ഞാൻ ആദ്യമായി കൊടുത്ത മറുപടി ഒരു അടിത്തറയാക്കി ആ ബന്ധം വളർന്നു..., സംഭാഷണങ്ങളും, കൂടിക്കാഴ്ച്ചകളും,  ഞങ്ങളെ പരസ്പരം അടുപ്പിച്ചു..,,, ഒരിക്കലും മറ്റൊരർത്ഥം ഞാനാ ബന്ധത്തിനു കൊടുത്തില്ല...... "

"പലരേയും ആ കാലയളവിൽ ഞാൻ കണ്ടുമുട്ടി,,, പലരും വിട്ടകന്നു പോയ്‌., ചിലർ കൂടെ നിന്നു....,, കൂട്ടത്തിൽ അവളും   "
            "കാഴ്ച്ചയിൽ പോലും ഇന്നും ആ ഭൂതകാലമോർമ്മിപ്പിക്കുന്ന ഒരു പഴഞ്ഞൻ ഫോൺ ഇന്നും ആ ബന്ധത്തിന്റെ ബാക്കിയായ്‌ ഞാൻ സൂക്ഷിക്കുന്നു,,, ചുരുക്കം ചില പുതുമകളോടെ..."
                    " ആ സൗഹൃദം അതിരുകളില്ലാതെ വളർന്നു...,,, ഒടുവിലെന്തിനൊ..,, എപ്പൊഴോ..,, ഒരു തർക്കം....പിന്നീടൊരകൽച്ചയായിരുന്നു...,, അപൂർവ്വം ചില ഫോൺ കോളുകൾ മാത്രം..,, അകന്നുപോകുന്നുവോ എന്ന തോന്നലിൽ ജീവിതം ഇരുവശവും നോക്കി നിന്നു...
                               പാഠപുസ്തകങ്ങളിൽ കലാലയത്തിന്റെ ഗന്ധം പരന്നു..,,ആ കാലത്തിനിടക്കെപ്പൊഴോ വീണ്ടും അവൾ..,,, സന്ദേശങ്ങളുടെ എണ്ണം കുറഞ്ഞു,, സംഭാഷണങ്ങളുടെ ദൈർക്ഖ്യം കൂടി.,.,പണ്ടുമുതലേ ഞങ്ങൾക്കിടയിലൊന്നും മറക്കാനുണ്ടായിരുന്നില്ല..,,...
                            പ്രായത്തിന്റെ പക്വത ഇരുവരിലും വന്നു,,, ഒരു വഴിയോരക്കാഴച്ചക്കാരനു പറഞ്ഞു നടക്കാൻ കഥകളൊരുപാടുണ്ടായിരുന്നു..,, കഥകൾ നാടറിഞ്ഞതോടെ പുരസ്കാരങ്ങൾ തേടി വന്നു...., പിന്നീടൊരുപാടു നാൾ നിശബ്ദതയിലൂടെ സഞ്ചരിച്ചു..,,  വർഷങ്ങൾ കടന്നു പോയി...,,ഒടുവിലെവിടെ നിന്നോ ഒരു അവസാന സന്ദേശം.,,
                   "ഞാൻ പോകുന്നു."
                  പിന്നീടു വീണ്ടും നിശബ്ദത.., ഏകാന്തത..,, ഒരുപാടുനാൾ ഞാൻ തേടി നടന്നു..,, സൗഹൃദകൂട്ടായ്മകളിലൂടെയും മറ്റും ഒരുപാടു സഞ്ചരിച്ചു,, നിരാശയായിരുന്നു ഫലം...,, സ്വയം വെറുത്ത ഏതാനം നാളുകൾ...,, ഒന്നിനുപുറകെ ഒന്നായ്‌ നഷ്ടങ്ങൾ പിടിച്ചുലച്ചു..,,ഒടുവിൽ എല്ലാം നഷ്ടപെട്ടു ആരുമല്ലാത്തവാനായി നിന്നപ്പോൾ സമൂഹം പുഛിച്ചു ചിരിച്ചു,, ചിലർ സഹതാപത്തോടെ  നടിച്ചു..,,, അന്നീ നാടും വീടും ഉപേക്ഷിച്ചു യാത്രയായി.,., എങ്ങോട്ടെന്നില്ലാതെ....."
                        
                        ആ യാത്രയിൽ വീണ്ടുമിവിടെ എത്തുമെന്നു ഞാൻ പ്രതീക്ഷിച്ചിട്ടില്ല.., , എത്തണമെന്നു ആഗ്രഹിച്ചിട്ടില്ല.., ...എന്തോ ബാക്കിയാക്കിയ പോലെ കാലമെന്നെ വീണ്ടുമിവിടെയെത്തിച്ചു,....

                     വെളിച്ചത്തെ ഒളിച്ചുവെച്ച ആ മുറിക്കകത്ത്‌ നേരിയ ഒരു വെളിച്ച.ം ജീവൻ വെച്ചു..,,..., കാലം ബാക്കിയാക്കിയ ആ പഴഞ്ചൻ ഫോൺ ഇന്നെന്തോ പതിവില്ലാത ഒരുത്സാഹം.,..,,  കയ്യിലെടുത്ത്‌ നോക്കിയപ്പോൾ തോന്നിയ വികാരത്തിന്റെ വിശദീകരണം എന്നാൽ കഴിയുന്നതായിരുന്നില്ല...,
         ""മറന്നോ എന്നെ?????""
                     ഏറെ പരിചിതമായ ആ ശൈലി ഞാൻ മറന്നിട്ടുണ്ടായിരുന്നില്ല.., .. ഒരു നിമിഷം ഞാൻ നിശ്ചലം നിന്നു..., വിറച്ചുപോയ കയ്യിൽ നിന്നും ആ വയോധികൻ താഴെ വീണു ചിതറിത്തെറിച്ചു...,,, എന്തെന്നില്ലാത്ത ഒരു ദുഖം മനസ്സിനെ തഴുകി,,, തലോടി..,,, തകർത്തു....നഷ്ടപെട്ടിട്ടില്ല എന്ന തോന്നൽ.,, കാത്തിരുന്നു ഒരുപാടു സമയം,, ഇല്ല ,, പിന്നീടൊരു പ്രതികരണം ഉണ്ടായില്ല.., , ഉള്ളിൽ നിറഞ്ഞ ദുഖവുമായ്‌ ഞാൻ ആ സോഫയിലേക്കു ചായ്ഞ്ഞു...,, തറയിൽ ചിതറി കിടന്ന ആ കഷ്ണങ്ങൾക്കിടയിൽ പ്രിയകൂട്ടുകാരിയുടെ ഓർമ്മകളുണ്ടായിരുന്നു..,, ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഓർമ്മകൾ...
മനസ്സു മെല്ലെ പറഞ്ഞു,, ""അവൾ  ഇന്നും നിന്നെ ഓർക്കുന്നു,, അകലെയെവിടെയോ ഇരുന്നു കൊണ്ട്‌""......
പ്രിയ കവിയുടെ തൂലിക മൊഴിഞ്ഞ വരികളുടെ കടന്നു കയറ്റം..,, വേർ പാടിന്റെ നൊമ്പരമെന്തെന്നറിയിക്കുന്ന വരികൾ..,,
                  """രേണുകേ..."""
                                    വർഷം 2011

No comments:

Post a Comment